12 October, 2021 05:41:29 PM


കനത്തമഴ: ആശുപത്രിയിൽ വെള്ളം കയറി; രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് ഒഴിപ്പിച്ചു



താനൂർ: കനത്ത മഴയെ തുടർന്ന് ആശുപത്രിയിൽ വെള്ളം കയറി. മലപ്പുറം താനൂരിലെ ദയാ ആശുപത്രിയിലാണ് സംഭവം. രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് ഒഴിപ്പിക്കാകുയാണെന്ന് അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച രാത്രി മുതൽ മലപ്പുറം ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. രാവിലെ വീട് തകർന്ന് കരിപ്പൂരിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്‍റെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( ഏഴ് മാസം) എന്നിവരാണ് മരിച്ചത്.

വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്‍റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് വീഴുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിലും തകർന്നു. വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. സംഭവത്തിൽ ആളപായമില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K