30 September, 2021 02:38:04 PM


അപകടത്തില്‍പെട്ട യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് സുഹൃത്ത്: എട്ടു മണിക്കൂറിനൊടുവിൽ ദാരുണാന്ത്യം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ അപകടത്തെ തുടർന്ന് വഴിയിൽ ഉപേക്ഷിക്കപ്പെട്ട യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ പുത്തന്‍പറമ്പില്‍ പരേതനായ രവിയുടെയും വിജിയുടെയും മകന്‍ ബിനു(36)വാണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയില്‍ എം.സി.റോഡില്‍ ഏറ്റുമാനൂർ സെന്‍ട്രല്‍ ജംഗ്ഷനു സമീപമാണ് ഓട്ടോമറിഞ്ഞത്. ബിനുവും സുഹൃത്തും ബന്ധുവുമായ രാജേഷ് എന്ന നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. നൗഫലാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടം കണ്ടവർ ഓട്ടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി.


ഇതിനിടെ പരിക്കേറ്റ ബിനുവിനെ  ഉപേക്ഷിച്ച് നൗഫൽ കടന്നുകളഞ്ഞു. പിന്നീട് എട്ടു മണിക്കൂറോളം കടയുടെ മുന്നിൽ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയാറായില്ല. പുലർച്ചെ അഗ്നിശമനസേന എത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിനുവിന് അപസ്മാരത്തിന്‍റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകി. ഇതാണോ മരണകാരണമെന്ന് വ്യക്തമല്ല. 

ബിനുവിനെ ഉപേക്ഷിച്ചു നൗഫൽ കടന്നുകളഞ്ഞതിൽ ദുരൂഹത നിലനിൽക്കുകയാണ്. പരിക്കേറ്റ ബിനു റോഡരികില്‍ കിടന്ന് പുളയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൗഫലിനെ ചോദ്യം ചെയ്യുന്നതിന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K