06 August, 2021 11:14:46 AM


വനിതാ ഡോക്ടർക്ക് മർദ്ദനം: ഒരാൾ അറസ്റ്റിൽ; കൂട്ടാളിക്കായി അന്വേഷണം തുടരുന്നു



തിരുവനന്തപുരം: ഫോർട്ട് സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരിമടം സ്വദേശി റഷീദ് എന്നയാളാണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന റഫീഖ് എന്നയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കഴുത്തിന് പിൻഭാഗത്ത് മുറിവുമായാണ് അറസ്റ്റിലായയാൾ ആശുപത്രിയിൽ എത്തിയത്.

മുറിവ് എങ്ങനെയുണ്ടായി എന്ന് ചോദിച്ചതോടെയാണ് പ്രതികൾ പ്രകോപിതരായത്. പിന്നാലെ ഇവർ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. വനിതാ ഡോക്ടറുടെ കൈപിടിച്ചു തിരിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. അക്രമം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും പ്രതികൾ മരിച്ചു. ഡോക്ടറും സെക്യൂരിറ്റിയും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരാണ് ആക്രമണത്തിൽ പിന്നിൽ. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഷാജി, സിഐ രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധം തുടങ്ങി. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K