19 June, 2021 11:30:50 AM


വധശ്രമക്കേസിലെ പ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു



കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളാവൂർ ചൂട്ടടിപ്പാറയിൽ ശനിയാഴ്ച രാവിലെ 6.30 നായിരുന്നു സംഭവം. കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് വിദ്യാധരന് വെട്ടേറ്റത്.


അജിനെ പോലീസ് പിടികൂടി മടങ്ങുമ്പോൾ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച് വിദ്യാധരനെ വെട്ടുകയായിരുന്നു. മറ്റുപോലീസുകാർ ഇടപെട്ട് പ്രസാദിനെ കീഴ്പ്പെടുത്തി. അജിനെയും പ്രസാദിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാധരന്‍റെ തലയ്ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആദ്യം മണിമലയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 


ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടുന്നതിനാണ് ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തിയത്. വീട്ടിൽ തട്ടിവിളിച്ച് ശേഷം പുറത്തെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ പിതാവായ പ്രസാദ് പൊലീസിനെ ആക്രമിച്ചത്. പൊലീസിന് നേരെ പ്രസാദ് കത്തി വീശുകയായിരുന്നു. ഇതിനിടെയാണ് എസ് ഐ വിദ്യാധരന് മുഖത്ത് വെട്ടേറ്റത്. വിദ്യാധരന്റെ മുഖത്തിന്റെ വലതു ഭാഗത്താണ് വെട്ടു കൊണ്ടത്.


തുടർന്ന് പ്രസാദിനെയും മകനായ അജിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാധരനെ തുടര്‍ന്ന് കൂടുതൽ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K