09 June, 2021 01:11:31 PM


പതിനാറുകാരിയെ ഉത്തേജകമരുന്ന് കുത്തിവെച്ച് എട്ടുവർഷം പീഡിപ്പിച്ചു; ദമ്പതികൾ അറസ്റ്റിൽ



മുംബൈ: പതിനാറുകാരിയെ ഉത്തേജകമരുന്ന് കുത്തിവെച്ച് എട്ടുവർഷം പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. മുംബൈയിലെ അന്ധേരി സ്വദേശിയായ പതിനാറുകാരിയുടെ പരാതിയെ തുടർന്നാണ് ദമ്പതികൾ അറസ്റ്റിലായത്. അയൽവാസിയാണ് ജൂനിയർ കോളേജ് വിദ്യാർത്ഥിയായ പരാതിക്കാരിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം.


ലൈംഗിക ഉത്തേജനമരുന്നുകൾ നൽകിയ ശേഷമായിരുന്നു പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കിയിരുന്നത്. ഇൻജക്ഷൻ രൂപത്തിലും മരുന്നായും ആയിരുന്നു ലൈംഗിക ഉത്തേജന മരുന്നുകൾ പെൺകുട്ടിക്ക് നൽകിയിരുന്നത്. തനിക്കെതിരെ നടന്ന ആക്രമണം ഇയാളുടെ ഭാര്യയുടെ അറിവോടു കൂടെയായിരുന്നെന്നും പരാതിയിൽ പെൺകുട്ടി വ്യക്തമാക്കുന്നു. അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് ദമ്പതികളെ കസ്റ്റഡിയിൽ എടുത്തു.


എന്നാല്‍, പെൺകുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിന്റെ സഹോദരനെയും ഇയാളുടെ പത്തൊമ്പതു വയസുള്ള മകനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുമായി പ്രണയത്തിലാകാൻ ഇയാൾ മകനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ, പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് 27 പേജുള്ള നോട്ടിലാണ് പെൺകുട്ടി വിശദമായി എഴുതിയിരിക്കുന്നത്. ഇത് പൊലീസിന് ലഭിച്ചിട്ടുണ്ട്. 


താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്ന് അയൽക്കാരൻ പറഞ്ഞിട്ടുള്ളതായും പെൺകുട്ടി വ്യക്തമാക്കി. പീഡനത്തിന് ഇരയായ കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് അയൽക്കാരൻ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പതിനാറുകാരിക്ക് നേരിടേണ്ടി വന്ന ക്രൂരത വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K