07 June, 2021 05:36:03 PM


മണിമല പാലത്തിൽ നിന്നും പുഴയിൽ ചാടിയ വില്ലേജ് ഓഫീസറെ കാണാതായി



കോട്ടയം: മണിമല പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ കാണാതായി. ചങ്ങനാശേരി താലൂക്കിലെ സ്പെഷൽ വില്ലേജ് ഓഫീസർ പത്തനാട് ഇടയപ്പാറ സ്വദേശി എൻ.പ്രകാശാണ് വെള്ളത്തിലേക്ക് ചാടിയത്. ഇയാൾക്കായി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.


രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ബാഗും ചെരുപ്പും പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാൾ ആറ്റിലേക്ക് ചാടിയത്. ബാഗിൽ നിന്നും കിട്ടിയ ഐഡി കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. വില്ലേജ് ഓഫീസർ ചാടുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി പിന്നാലെ ചാടി നീന്തി ഇയാളെ പിടിച്ചെങ്കിലും ശക്തമായ ഒഴുക്കുമൂലം കരയ്ക്കെത്തിക്കാൻ കഴിഞ്ഞില്ല. അന്യസംസ്ഥാന തൊഴിലാളി പിന്നീട് നീന്തി രക്ഷപെട്ടു. ആസാം സ്വദേശി യാനിസാണ് പിന്നാലെ ആറ്റിലേക്ക് ചാടിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴമൂലം ആറ്റിൽ ഭേദപ്പെട്ട ഒഴുക്കുണ്ടായിരുന്നു.


വീട്ടിൽ നിന്നും ഓഫീസിലേക്ക് രാവിലെ ഇറങ്ങിയാളാണ് പാലത്തിൽ നിന്നും ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിലോ ഓഫീസിലോ പ്രശ്നങ്ങളൊന്നുമില്ലെന്നും പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K