06 May, 2021 08:53:48 AM


മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ചും എലി കടിച്ചതുമായ നിലയിൽ


ലക്‌നോ: നാല് ദിവസമായി ആരും ഏറ്റെടുക്കാൻ എത്താത്തതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കടിച്ച നിലയിൽ. യുപിയിലെ അസംഗഡ് ജില്ലയിലാണ് സംഭവം.
ആശുപത്രി അധികൃതർ സ്ത്രീയുടെ മരണത്തെ കുറിച്ചും പോസ്റ്റ്മോർട്ടം നടപടികൾക്കുമായി പൊലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല.


അംസഗഡിലെ ബൽറാംപൂർ മണ്ഡല്യ ആശുപത്രിയിൽ ഏപ്രിൽ 29 നാണ് സ്ത്രീയെ പ്രവേശിപ്പിച്ചത്. റോഡരികിൽ പരിക്കേറ്റ കിടന്ന സ്ത്രീയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സക്കിടയിൽ തൊട്ടടുത്ത ദിവസം സ്ത്രീ മരിച്ചു. തുടർന്ന് പോസ്റ്റോമോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ മാറ്റി.


പൊലീസിന്റേയും ആശുപത്രി അധികൃതരുടേയും ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് മൃതദേഹം ഉറുമ്പരിക്കുന്ന നിലയിലും എലി കടിച്ച നിലയിലുമാക്കിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി മോർച്ചറിയിൽ എത്തിച്ച മൃതദേഹം നാല് ദിവസമാണ് അവിടെ കിടന്നത്. കഴിഞ്ഞ ദിവസമാണ് പാതി ശേഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.


മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാത്ത മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പായി പൊലീസിനെ വിവരം അറിയിച്ചിരുന്നതായി അംസഗഡ് ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നു. സംഭവം വിവാദമായതോടെ പോസ്റ്റുമോർട്ടം ഉടൻ നടത്താനും മൃതദേഹം സംസ്കരിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K