07 March, 2021 04:04:06 AM


മുൻ എസ്ഐയുടെ വീട് കുത്തിത്തുറന്ന് മോഷണം; പ്രതിക്ക് നാല് വര്‍ഷം കഠിന തടവ്



പാലക്കാട്‌: മുന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനിക്കോട് ഗീതാ നിവാസില്‍ ശ്രീവല്‍സന്റെ വീട് കുത്തിത്തുറന്ന്  ആഭരണങ്ങള്‍ മോഷണം ചെയ്ത കേസില്‍ പ്രതിയ്ക്ക് നാല് വര്‍ഷം കഠിന തടവിന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജിനിമോള്‍ ശിക്ഷ വിധിച്ചു. കുടക് വിരാജ് പേട്ട പാലി പെട്ട അഞ്ചു പേട്ട്  എസ്റ്റേറ്റിലെ രമേഷ് എന്ന ഉടുമ്പ് രമേഷിനെയാണ് ( 30 വയസ്) ശിക്ഷിച്ചത്.


2018 ജനുവരി ആറിന് രാത്രി പൂട്ടിക്കിടന്ന വീട് പൂട്ടുപൊളിച്ച് അകത്തുകടന്ന് ആഭരണങ്ങള്‍ മോഷണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.  രാത്രി വീട്ടില്‍ വെളിച്ചം കണ്ട് അയല്‍വാസികളാണ് വിവരം പോലീസിനെയും കോയമ്പത്തൂരിലായിരുന്ന ശ്രീവല്‍സനെയും അറിയിച്ചത്. നാട്ടുകാരും പോലീസും വീട് വളഞ്ഞുവെങ്കിലും പ്രതി പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.


വീട്ടിനുള്ളില്‍  മോഷണ വസ്തുക്കളും പൂട്ടു പൊളിക്കാന്‍ ഉപയോഗിച്ച ഇരുമ്പു ലിവര്‍, സ്‌കൂഡ്രൈവര്‍ സഹിതം മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന നിലയിലാണ് രമേഷിനെ പോലീസ് പിടികൂടിയത്. കോട്ടായി പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K