08 May, 2016 01:18:37 PM


സി.പി.എമ്മും കോണ്‍ഗ്രസും കേരളത്തില്‍ ഗുസ്തിയും ബംഗാളില്‍ ദോസ്തിയും - മോദി



കാസര്‍ഗോഡ്: സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അഴിമതിക്കാരാണെന്ന് പറയുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബംഗാളില്‍ പോയിട്ട് പറയുന്നത് കോണ്‍ഗ്രസിന്റെ അത്ര മികച്ച വേറെ പാര്‍ട്ടിയില്ലെന്നാണ്. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മോദി പറഞ്ഞു.


യമനിലും ലിബിയയിലും കുടുങ്ങിയ മലയാളി നേഴ്‌സുമാരെ തിരികെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കാസര്‍ഗോഡ് സര്‍ക്കാര്‍ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗിച്ചു തുടങ്ങിയത്. കാസര്‍ഗോഡ് ആദ്യ തെരഞ്ഞെടുപ്പ് റാലി പൂര്‍ത്തിയാക്കി മടങ്ങിയ പ്രധാനമന്ത്രി കുട്ടനാട് മണ്ഡലത്തിലെ എടത്വ ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുക്കും.


വൈകിട്ട് കുട്ടനാട് നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് 4.50ന് അവിടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. കന്യാകുമാരിയില്‍ നിന്ന് 6.40ന് തിരുവനന്തപുരത്ത് എത്തുന്ന മോദി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കും. ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും. തുടര്‍ന്ന് ദില്ലിയിലേക്ക് മടങ്ങുന്ന മോദി 11ന് വീണ്ടും കേരളത്തില്‍ മടങ്ങിയെത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K