09 August, 2020 11:23:23 PM


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.1 അടിയിലെത്തി; സ്പിൽവേ തുറക്കണമെന്ന് കേരളം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇന്ന് രാത്രിയിലെ കണക്കനുസരിച്ച് 136.1 അടിയാണ് ജലനിരപ്പ്. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തായറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 136 അടി എത്തിയാല്‍ സ്പില്‍വേ തുറക്കണമെന്ന് കേരളം, തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.


ജലനിരപ്പ് 142 അടിയായി നിജപ്പെടുത്താനാണ് സുപ്രീംകോടതി വിധി. സ്പിൽവേ ഷട്ടറുകൾ 136 അടിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മഴ കുറഞ്ഞതോടെ രണ്ടുദിവസമായി സാവധാനമാണ് ജലനിരപ്പ് ഉയരുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും കൂട്ടിയിട്ടുണ്ട്.


സെക്കൻഡിൽ 5510 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 2010 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. മൂന്നുദിവസം മുമ്പ് നീരൊഴുക്ക് 17,000 ഘനയടിയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞതിനാൽ നീരൊഴുക്കിലും കുറവുവന്നിട്ടുണ്ട്. അതേ സമയം രാത്രി മഴ ശക്തമായാൽ വീണ്ടും നീരൊഴുക്ക് വർധിക്കുന്നതിനു കാരണമാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K