31 December, 2019 01:11:04 PM


ഫ്രീ കോള്‍ നിര്‍ത്തലാക്കിയ മാസം ജിയോയിലേയ്ക്ക് ഒഴുകിയെത്തിയത് 91ലക്ഷം പേര്‍




മുംബൈ: ഒക്‌ടോബര്‍ മാസമാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലജയന്‍സ് ജിയോ ഫ്രീ വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിച്ചത്. മറ്റ് നെറ്റ്‌വര്‍ക്കുകളിലേയ്ക്ക് വിളിക്കാന്‍ ആറു പൈസ ഈടാക്കാനായിരുന്നു ജിയോയുടെ തീരുമാനം. എന്നാല്‍, ഈ തീരുമാനം നടപ്പാക്കിയ ഒക്‌ടോബര്‍ മാസം മാത്രം ജിയോയിലേയ്ക്ക് വന്നത് 91 ലക്ഷം വരിക്കാരാണ്. ഇതിലൂടെ ടെലികോം വിപണിയില്‍ മറ്റൊരു അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ജിയോ.


രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് അടുത്തിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. ട്രായിയുടെ ഒക്‌ടോബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചു നിന്നത് ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ്. ശേഷിക്കുന്ന കമ്പനികള്‍ക്കെല്ലാം നേരിയ നേട്ടം മാത്രമാണ് നേടാനായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള വോഡഫോണ്‍ഫഐഡിയ കമ്പനികള്‍ക്ക് 30 ദിവസങ്ങത്തിനിടെ ലഭിച്ചത് 1.89 ലക്ഷം വരിക്കാരെയാണ്. എയര്‍ടെല്ലിന് 81,000 വരിക്കാരെയും. എന്നാല്‍, ജിയോയ്ക്ക് ആ മാസം ലഭിച്ചത് 91.01 ലക്ഷം വരിക്കാരെയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K