12 December, 2019 10:57:25 AM


ഐഎഎസ് ഉദ്യോഗസ്ഥരായ വനിതകൾക്ക് അശ്ലീലസന്ദേശം; പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കെതിരെ ഗുരുതര ആരോപണം



തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെയാണ് ആരോപണം. ഐ എ എസ് ടെയിനികളോടും വനിതാ ഐ എ എസ് ഓഫീസര്‍മാരോടും സിന്‍ഹ മോശമായി പെരുമാറിയെന്നാണ് ആരോപണം. ജൂനിയർമാരായ വനിതാ ഐ എ എസ് ഉദ്യോഗസ്ഥരോടാണ് ഉത്തരേന്ത്യയിൽ നിന്നുള്ള ഈ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ മോശം പെരുമാറ്റമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


അശ്ലീല സന്ദേശങ്ങൾ വാട്‌സ് ആപ്പിൽ അയയ്ക്കുകയും രാത്രിയിൽ മറ്റ് നമ്പറുകളിൽ നിന്ന് ഫോൺ വിളിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ പരാതിയുമായി അഞ്ച് വനിതാ ഐ എ എസ് ഉദ്യോഗസ്ഥരാണ് പരാതിയുമായി സർക്കാരിനെ സമീപിച്ചത്. ഇതിൽ, അസിസ്റ്റന്‍റ് കളക്ടർ പദവിയുള്ള രണ്ട് യുവ ഐ എ എസ് വനിതാ ഉദ്യോഗസ്ഥകളും ഉൾപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.


മസൂറിയിലെ അക്കാദമിക്കു ലഭിച്ച പരാതി മുഖ്യമന്ത്രിക്കു കൈമാറി. നവംബര്‍ എട്ടിന് തിരുവനനന്തപുരത്ത് ഒരു ചടങ്ങില്‍ വെച്ച് ഒരു ട്രയിനിയോട് മോശമായി പെരുമാറി. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാൽ, പരാതി കിട്ടിയിട്ടും നടപടി എടുക്കാൻ മുഖ്യന്ത്രിയുടെ ഓഫീസ് തയാറായില്ലെന്നും ആരോപണമുണ്ട്. വിദേശ ഉദ്യോഗസ്ഥന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് മറ്റൊരു ട്രെയിനിയെ അപമാനിച്ചത്. നവംബര്‍ ഒമ്പതിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മാപ്പു പറയുകയും ചെയ്തിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K