23 November, 2019 10:51:19 PM


'രാജശേഖര'ന്‍റെ ആശ്രമത്തില്‍ കന്യകകള്‍ക്ക് പ്രവേശനം താന്ത്രിക് സെക്‌സിനുള്ള സമ്മതപത്രം വാങ്ങിയ ശേഷം




അഹമ്മദാബാദ്: താന്ത്രിക്ക് സെക്‌സ് അടക്കമുള്ള വിനോദങ്ങള്‍. നഗ്നപൂജയ്ക്ക് ആശ്രമത്തില്‍ കന്യകമാരും.  വാര്‍ത്തകളില്‍ നിറഞ്ഞത് . തന്‍റെ രണ്ട് പെണ്‍മക്കളെയും സ്വാമി നിത്യാനന്ദ എന്ന ആള്‍ദൈവം തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി തമിഴ്‌നാട് സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് റിട്ടിലൂടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് നല്‍കിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു.


ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരില്‍ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരന്‍ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ഒരു സുപ്രഭാതത്തില്‍ മീഡിയ സപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ തന്‍റെ സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. നിത്യാനന്ദയുടെ പ്രസംഗം കേള്‍ക്കാന്‍ ഭക്തരുടെ ഒഴുക്കായി. ആത്മീയതയെ കച്ചവട ഉല്‍പന്നമാക്കി മാറ്റാന്‍ നിത്യാനന്ദയെ സഹായിച്ചത് തെന്നിന്ത്യയിലെ മുന്‍ നിര നായികയായിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്‍റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വര്‍ധിച്ചു. കന്യകമാരായ ശിഷ്യഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കിയിരുന്നത്.



2010 കാലഘട്ടത്തില്‍ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെയാണ് നിത്യാനന്ദയുടെ ആദ്യ ചുവട് പിഴച്ചത്. ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങള്‍  പകര്‍ത്തിയത് ആശ്രമത്തിലെ മുന്‍ ഡ്രൈവര്‍ കൂടിയായിരുന്ന ലെനിന്‍ കറുപ്പന്‍ ആയിരുന്നു. ഇത് വിവാദമായി വിഷയം കോടതിയും കേസും വരെയെത്തിയിട്ടും രഞ്ജിത ആശ്രമം വിട്ട് പോകാന്‍ തയ്യാറായില്ല. സ്വാമികളുടെ ഭക്തര്‍ വീണ്ടും ആശ്രമത്തില്‍ സജീവമായി. 2012ലും ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നിത്യാനന്ദയ്‌ക്കെതിരെ ഉയര്‍ന്നു. അന്നും നിത്യാനന്ദ മുങ്ങി. അഞ്ച് ദിവസം കഴിഞ്ഞ് കോടതിയില്‍ പൊങ്ങിയ സ്വാമി അറസ്റ്റ് ചെയ്യപ്പെടുകയും റിമാന്‍ഡിലാകുകയും ചെയ്യുകയായിരുന്നു.



അറസ്റ്റിലായതോടെ ശിഷ്യ ആരതി റാവു സ്വാമിക്കെതിരെ രംഗത്തെത്തി. 5 വര്‍ഷം നിത്യാനന്ദയില്‍ നിന്നും അനുഭവിച്ച പീഡനങ്ങളെപ്പറ്റി തുറന്നു പറഞ്ഞു. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്നും ആരതി വെളിപ്പെടുത്തി. നടി രഞ്ജിതയും സ്വാമിയുമായുള്ള വീഡിയോ എടുത്തത് താനാണെന്ന അവകാശവാദവും ആരതി ഉന്നയിച്ചു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തി. താന്ത്രിക് സെക്‌സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തര്‍ക്ക് ആശ്രമത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്.


2013 മേയില്‍ ആശ്രമത്തിലെ ഗുരുകുലത്തില്‍ ചേര്‍ന്ന പതിനഞ്ച് കാരിയാണ് ഇപ്പോള്‍ സ്വാമിക്കെതിരെ പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആശ്രമത്തില്‍ അതികഠിനമായ മാനസിക പീഡനം അനുഭവിച്ചിരുന്നെന്ന് പറയുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. മാതാപിതാക്കളുടെ പരാതിയില്‍ ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആശ്രമത്തില്‍ നിന്ന് ഒരു മാസം മുമ്പ് മോചിപ്പിക്കപ്പെട്ടിരുന്നു. 2017 മുതല്‍ ദുര്‍നടപടികളാണ് ആശ്രമത്തില്‍ നടന്നുവന്നതെന്നും പെണ്‍കുട്ടി ആരോപിച്ചു.


'നിത്യാനന്ദയ്ക്കായി പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരുന്നു. അതിലൂടെ ലക്ഷക്കണക്കിന് രൂപ സംഭാവനയിനത്തില്‍ ശേഖരിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ മുതല്‍ എട്ട് കോടി രൂപ വരെ സംഭാവനയായി ലഭിച്ചിരുന്നു'. അര്‍ധരാത്രിയില്‍ ഉറക്കത്തില്‍ നിന്നെണീറ്റ് നിത്യാനന്ദയ്ക്കായി വീഡിയോകള്‍ ചെയ്യണമായിരുന്നുവെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. വലിയ ആഭരണങ്ങളണിഞ്ഞും മേക്കപ്പണിഞ്ഞും വീഡിയോകള്‍ക്കായി ഒരുങ്ങിയിരുന്നുവെന്ന് കുട്ടി പറഞ്ഞു. തന്‍റെ മൂത്ത സഹോദരിയും വീഡിയോകള്‍ ചെയ്തിരുന്നുവെന്നും നിത്യാനന്ദ നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും മാതാപിതാക്കള്‍ക്കെതിരെ മോശമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും പെണ്‍കുട്ടി അറിയിച്ചു.


ആത്മീയകാര്യങ്ങള്‍ക്കെന്നറിയിച്ച്‌ രണ്ട് മാസത്തോളം മുറിക്കുള്ളില്‍ അടച്ചിട്ടതായും ആശ്രമവാസികള്‍ സംസാരിക്കുന്നതിനായി അസഭ്യഭാഷ ഉപയോഗിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ ആശ്രമത്തില്‍ നിന്ന് വിട്ടുകുട്ടണമെന്നാവശ്യപ്പെട്ട് പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കുട്ടി പുറത്തെത്തിയത്.

ആശ്രമത്തില്‍ അനധികൃതമായി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന്  സ്വയംപ്രഖ്യാപിത ആള്‍ദൈവം രാജ്യം വിട്ടിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K