09 March, 2019 02:42:29 PM


കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന സി പി എം സ്ഥാനാർത്ഥികളെ പരിചയപ്പെടാം




തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്ന സി പി ഐ (എം) സ്ഥാനാർത്ഥികള്‍ ആരൊക്കെയെന്നും അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനമേഖലകള്‍ എന്തൊക്കെയെന്നും പരിചയപ്പെടാം.

കെ.പി. സതീഷ് ചന്ദ്രൻ (കാസർകോട്) 


എൽഡിഎഫ് ജില്ലാ കൺവീനർ. 2 തവണ സിപിഎം ജില്ലാ സെക്രട്ടറി. തൃക്കരിപ്പൂരിൽ നിന്നു 2 തവണ എംഎൽഎ. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി സ്ഥാപക ചെയർമാൻ, എസ്എഫ്ഐ, ഡിവൈഎഫ്‍ഐ സംസ്ഥാന വൈസ് പ്രസിഡന്‍റും ദേശീയ എക്സ‌ിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

പി.കെ. ശ്രീമതി (കണ്ണൂർ)


സിറ്റിങ് എംപി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ആരോഗ്യ മന്ത്രി. പയ്യന്നൂർ മണ്ഡലത്തിൽ നിന്നു 2 തവണ എംഎൽഎ (2001,2006), കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റ്, സിപിഎം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ട്രഷറർ. 

പി. ജയരാജൻ (വടകര)


സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. കൂത്തുപറമ്പിൽ നിന്നു 3 തവണ നിയമസഭാംഗം (2001, 2006 തിരഞ്ഞെടുപ്പുകളിൽ ജയം. 2001 ലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നു 2005 ൽ നടത്തിയ ഉപതിരഞ്ഞെടുപ്പിലും വിജയിച്ചു). എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി മുൻ ജനറൽ മാനേജർ,  സാന്ത്വനപരിചരണ സംഘടന ഐആർപിസിയുടെ ഉപദേശക സമിതി ചെയർമാൻ.

എ. പ്രദീപ്‌കുമാർ (കോഴിക്കോട്)


സിപിഎം സംസ്ഥാന കമ്മിറ്റിയംഗം. 2006 മുതൽ എംഎൽഎ. ആദ്യജയം കോഴിക്കോട് ഒന്ന് മണ്ഡലത്തിൽ നിന്ന്. (2011 ലും 2016 ലും കോഴിക്കോട് നോർത്ത്).  എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി, കാലിക്കറ്റ് സർവകലാശാല യൂണിയൻ മുൻ ചെയർമാൻ.
 

വി.പി.സാനു (മലപ്പുറം)


ആദ്യ മൽസരം. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 2015ൽ സംസ്ഥാന പ്രസിഡന്റും. വളാ‍ഞ്ചേരി എംഇഎസ് കോളജിൽ യൂണിയൻ ചെയർമാൻ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയയുടെ മകൻ. 


പി.വി.അൻവർ (പൊന്നാനി)


നിലമ്പൂർ എംഎൽഎ. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ സ്വതന്ത്രനായി മത്സരിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എം.ഐ. ഷാനവാസിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. 2016ൽ നിലമ്പൂരിൽ നിന്ന് സിപിഎം സ്വതന്ത്രനായി എംഎൽഎ ആയി.

എം.ബി. രാജേഷ് (പാലക്കാട്)


സിറ്റിങ് എംപി. പാലക്കാട്ടുനിന്നു 2 തവണ ലോക്സഭാ അംഗം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.

പി.കെ. ബിജു (ആലത്തൂർ)


സിറ്റിങ് എംപി. ആലത്തൂരിൽ നിന്ന് 2 തവണ ലോക്സഭാംഗം. എസ്എഫ്ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം.

ഇന്നസെന്‍റ് (ചാലക്കുടി)


പ്രമുഖ നടൻ, സിറ്റിങ് എംപി. കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം. 1970 ൽ ആർഎസ്‌പിയുടെ ജില്ലാ സെക്രട്ടറി. ഇരിങ്ങാലക്കുട നഗരസഭാംഗവുമായിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വർഷം പ്രവർത്തിച്ചു.

പി. രാജീവ് (എറണാകുളം)


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ. മുൻ രാജ്യസഭാ അംഗം. യുഎൻ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി. ലോക്സഭയിലേക്ക് ആദ്യ മൽസരം. വടക്കേക്കര മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്കു മൽസരിച്ചിട്ടുണ്ട്. 

എ.എം.ആരിഫ് (ആലപ്പുഴ)


2006 മ‍ുതൽ 3 തവണ അരൂർ എംഎൽഎ. സിപിഎം ജില്ലാ കമ്മിറ്റി അംഗം, നോൺ ബാങ്കിങ് ഫിനാൻസ് ആൻഡ് പ്രൈവറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്, ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം. 1991 ൽ ആലപ്പുഴ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ അരൂക്കുറ്റി ഡിവിഷനിൽ നിന്നു വിജയിച്ചു.

വി.എൻ.വാസവൻ (കോട്ടയം)


സിപിഎം ജില്ലാ സെക്രട്ടറി. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവേശം. ഡിവൈഎഫ്‌ഐ സംസ്‌ഥാനസമിതി അംഗമായിരുന്നു
പുതുപ്പള്ളിയിൽ നിന്നു 2 തവണയും കോട്ടയത്തു നിന്നു 2 തവണയും നിയമസഭയിലേക്കു മൽസരിച്ചു. 2006ൽ കോട്ടയത്തുനിന്ന് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ജോയ്സ് ജോർജ് (ഇടുക്കി)


സിറ്റിങ് എംപി, സിപിഎം സ്വതന്ത്രൻ. ലോക്‌സഭയിലേക്കു രണ്ടാം മത്സരം. കെഎസ്‌യുവിലൂടെ തുടക്കം. 1990 ൽ തൊടുപുഴ ന്യൂമാൻ കോളജിൽ കെഎസ്‌യു ചെയർമാൻ. ഹൈക്കോടതി അഭിഭാഷകൻ.

കെ.എൻ. ബാലഗോപാൽ  (കൊല്ലം)


2010-16 ൽ രാജ്യസഭാംഗം. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 4 വർഷം (2006-2010) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം, മുൻ ജില്ലാ സെക്രട്ടറി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 

വീണാ ജോർജ് (പത്തനംതിട്ട)


ആറന്മുള സിറ്റിങ് എംഎൽഎ.  2 വർഷം പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപിക. മാധ്യമ പ്രവർത്തകയായിരുന്നു. വിവിധ വാർത്താ ചാനലുകളിൽ പ്രവർത്തിച്ചു. ആറന്മുളയിൽ കന്നിയങ്കത്തിൽ നിയമസഭയിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.

എ. സമ്പത്ത് (ആറ്റിങ്ങൽ)


സിറ്റിങ് എംപി. തുടർച്ചയായി 2 തവണയും ആകെ 3 വട്ടവും ആറ്റിങ്ങലിൽ ജയം. സിപിഎം ജില്ലാ കമ്മിറ്റിയംഗം. അന്തരിച്ച പ്രമുഖ സിപിഎം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധന്‍റെ മകൻ. അഭിഭാഷകൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K