20 August, 2017 10:45:50 PM


ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ ഗംഭീര വിജയം




കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഒമ്പതു വിക്കറ്റിന്‍റെ ഗംഭീര വിജയം ടീം ഇന്ത്യ സ്വന്തമാക്കി. ഓപ്പണർ ശിഖർ ധവാന്‍റെ (132) സെഞ്ചുറിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (82)അർധ സെഞ്ചുറിയും ഇന്ത്യയെ അനായാസമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇരുവരും പുറത്താകാതെ നിന്നു. 28.5 ഓവറിൽ 127 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യൻ വിജയം. സ്കോർ: ശ്രീലങ്ക- 216 (43.2 Overs, RR: 4.98). ഇന്ത്യ- 220/1 (28.5 Overs, RR: 7.63).


ഏകദിനത്തിൽ ധവാന്‍റെ 11 ാം സെഞ്ചുറിയാണിത്. 90 പന്ത് നേരിട്ട ധവാൻ 20 ഫോറും മൂന്ന് സിക്സും പറത്തി. ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായി ആറാം അർധസെഞ്ചുറി കണ്ടെത്തിയ ധവാൻ 71 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്ക 43.2 ഓവറിൽ 216 റൺസിന് ഓൾഔട്ടായി. മുൻനിര മികച്ച ബാറ്റിംഗിലൂടെ മികച്ച അടിത്തറയിട്ടിട്ടും മധ്യനിരയും വാലറ്റവും അമ്പേപരാജയപ്പെട്ടതോടെ ലങ്ക ചെറുസ്കോറിൽ ഒതുങ്ങി.

ഓപ്പണർമാരായ നിരോഷന്‍ ഡിക്‌വെല്ലയും ധനുഷ്‌ക ഗുണതിലകയും ലങ്കയ്ക്ക് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച തുടക്കമാണ് നൽകിയത്. ഡിക്‌വെല്ല (64) അർധസെഞ്ചുറിയുമായി തിളങ്ങിയപ്പോൾ ധനുഷ്‌ക ഗുണതിലക (35) മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 74 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നാമനായി ക്രീസിലെത്തിയ കുശാല്‍ മെന്‍ഡിസും (36) മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ പിന്നാലെയെത്തിയ ക്യാപ്റ്റൻ ഉപുല്‍ തരംഗ (13) നിരാശപ്പെടുത്തി. ഇതോടെ ലങ്കയുടെ കഷ്ടകാലവും തുടങ്ങി. 

മുൻ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിനെ (36) സാക്ഷിയാക്കി വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. മാത്യൂസ് പുറത്താകാതെ നിലയുറപ്പിച്ചെങ്കിലും മറ്റാർക്കും പിന്തുണ നൽകാനായില്ല. മൂന്ന് വിക്കറ്റിന് 150 എന്ന നിലയിൽനിന്നാണ് ലങ്ക ചെറുസ്കോറിലേക്ക് കൂപ്പുകുത്തിയത്. അവസാന ഏഴു വിക്കറ്റുകൾ 66 റൺസിനാണ് വീണത്. ലങ്കൻ ഇന്നിംഗ്സിൽ രണ്ടുവട്ടം മാത്രമാണ് പന്ത് ഉയർന്ന് വേലിക്കെട്ട് കടന്നത്. 

തുടക്കത്തിലെ രോഹിത് ശർമയെ (4) നഷ്ടമായതു മാത്രമാണ് ഇന്ത്യക്ക് നേരിട്ട തിരിച്ചടി. 13 പന്തുകൾ നേരിട്ട രോഹിത് റൺഔട്ടായി. അശ്രദ്ധമായി ഓടി രോഹിത് വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു. ഉപനായകനായി സ്ഥാനക്കയറ്റം ലഭിച്ച രോഹിതിന് ആദ്യ ഏകദിനത്തിൽതന്നെ ഓടി വീഴാനായിരുന്നു വിധി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K